Saturday, March 2, 2013

ഇന്നലെ സന്ധ്യാംബരത്തിന്നരുണിമ

ശ്രീ കുട്ടന്‍ ഗോപുരത്തിങ്കല്‍ എഴുതിയ "ഇന്നലെ സന്ധ്യാംബരത്തിന്നരുണിമ --" എന്നു തുടങ്ങുന്ന കവിത.

അതിനെ അവസാനത്തെ വരികള്‍ എന്റെ ജീവിതത്തില്‍ അന്വര്‍ത്ഥമായികാണുന്നതുകൊണ്ട്‌ എനിക്കു വളരെ പ്രിയപ്പെട്ടതായി. എന്റെ ശ്രീമതിയെ എനിക്കു ഈ ജന്മം കൂട്ടിനുതന്ന വിധിക്ക്‌ എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇതു പാടുന്നതില്‍ കൂടെ ഞാന്‍ പ്രകാശിപ്പിക്കുന്നു.

എന്നെ കൂട്ടായികിട്ടുവാന്‍ പുള്ളിക്കാരി എന്തു മഹാപാപമാണൊ മുജ്ജന്മം ചെയ്തത്‌ എന്ന്‌ അറിയില്ല അല്ലേ?

കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍



 ശ്രീ കുട്ടന്‍ ഗോപുരത്തിങ്കല്‍ എഴുതിയ "കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍
" എന്ന ഒരു പ്രണയഗാനം

ആദ്യം വായിച്ചപ്പോള്‍ തന്നെ ഇഷ്ടമായി.

അതിനൊരു ഈണം കൊടുത്ത്‌ പാടുന്നു.


എഴുത്തുകാരും കേള്‍വികാരും ഓടിക്കുന്നതുവരെ ഇതുപോലെ ഇവിടെ ഒക്കെ ഉണ്ടാകും - നേരിട്ട്‌ കല്ലെറിയാന്‍ പറ്റാത്തതില്‍ വിഷമം ഉണ്ട്‌ അല്ലേ? ഹ ഹ ഹ
വരികള്‍ ഇവിടെ വായിക്കാം
തടവ്‌

കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍
കണിക്കൊന്നയായി നീ പൂത്ത്‌നിന്നു.
കേള്‍ക്കുവാന്‍മാത്രം കൊതിച്ചപ്പൊഴാശബ്ദം
കോള്‍മയിര്‍കൊള്ളിയ്ക്കും ഗാനങ്ങളായ്‌.

പൂവൊന്ന്ചോദിച്ചതേയുള്ളെനിയ്ക്കായ്‌ നീ
പൂവസന്തത്തിന്‍പടിതുറന്നൂ.
വാനിലുയരുവാനെന്റെമോഹങ്ങള്‍ക്ക്‌
പൂനിലാവിന്റെ ചിറകു നല്‍കീ.

ഓമനിച്ചീടാനൊരോര്‍മ്മ ഞാന്‍ ചോദിച്ചു.
ഓമനേ, നീ തന്നെനിയ്ക്ക്‌ നിന്നെ.
വിട്ടുപോവാതിരിയ്ക്കാനൊടുവില്‍ കരള്‍-
ക്കൂട്ടില്‍ നീയെന്നെ തടവിലിട്ടൂ..


Posted by KUTTAN GOPURATHINKAL at 8:02 PM
 
copyright rests with Dr.N.S.Panicker (panickerns@gmail.com)